തുമ്പമൺ: പ്രതിസന്ധികളിൽ തളരാതെ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്നവർക്കേ ജീവിതത്തിൽ മുന്നേറാനാകൂ എന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെ പോരാടാനും സമൂഹത്തോടു പ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനുമാണ് പുതിയ പഠനരീതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആദരവ് -21 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച അധ്യാപനുള്ള സംസ്ഥാന അവാർഡ് നേടിയ സജി വർഗീസ്, അപകടത്തിൽ ഗുരുതര പരിക്കുപറ്റി ചികിത്സയിലിരിക്കെ നടന്ന ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1154 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആൻമറിയം തോമസ്, ഹൈസ്കൂൾ തലത്തിൽ ഏല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 34 വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോണി സഖറിയ അധ്യക്ഷതവഹിച്ചു. ഓർത്തഡോക്സ് സഭ യു.കെ-യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകി. തുമ്പമൺ മർത്തമറിയം ഭദ്രാസന പള്ളി അസി. വികാരി ഫാ. ഗ്രിഗറി ദാനിയേൽ ,ഗ്രാമ പഞ്ചായത്ത് അംഗം മോനി ബാബു , പ്രഥമാധ്യാപിക ഗ്രേസൻ മാത്യൂസ് ,സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഷിബു കെ. എബ്രഹാം ,എം.ജി.യു. പി. എസ് പ്രഥമാധ്യാപിക ബീന കെ.തോമസ് ,സ്റ്റാഫ് സെക്രട്ടറി അലക്സി തോമസ് ,സീനിയർ അസി ജയ്സി ജോർജ് ,മാസ്റ്റർ ക്രിസ് ടോം അലക്സി എന്നിവർ സംസാരിച്ചു. ഫോട്ടോ: തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആദരവ് - 21 ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.