പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കോൺഗ്രസു മറ്റ് പ്രതിപക്ഷകക്ഷികളും ഇതിൻെറ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു. പന്തളം കെ.എസ്.ആർ.ടി.സിയിൽനിന്ന് സർവിസ് കൃത്യമായി നടത്തുന്നുണ്ട്. കുടുതലുള്ള ജീവനക്കാരെയാണ് അടൂരിലേക്ക് മാറ്റിയത്. വർക്ഷോപ് നിർത്തലാക്കുന്നു എന്ന ആേരാപണവും ശരിയല്ല. വർക്ഷോപ്പിൽ പത്ത് മെക്കാനിക്കും ഒരു ബ്ലാക്ക്സ്മിത്തും ഉൾപ്പെടെ 11 പേരാണുള്ളത്. അവരിൽനിന്ന് മൂന്നുപേരെ മാത്രമാണ് അടൂരിലേക്ക് മാറ്റിയത്. ഇത് വർക്കിങ് അറേൻജ്മൻെറിന് വേണ്ടി മാത്രമാണ്. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡിൻെറ തീരുമാനമനുസരിച്ച് സെൻട്രലൈസ്ഡ് വർക്ഷോപ്പ് വരുന്നതിൻെറ ഭാഗമായാണ് ഈ മാറ്റം. പന്തളം ഡിപ്പോയിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് 40 ലക്ഷം രൂപയുടെ വികസനം ഉടൻ ആരംഭിക്കുമെന്നും ചിറ്റയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.