ചെങ്ങറ: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ കുമ്പഴ തോട്ടം ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തിയാണ് രാത്രിയും പകലും മാലിന്യം തള്ളുന്നത്. റോഡിലെ ചെറത്തിട്ട ജങ്ഷന് സമീപത്തും തോട്ട സ്കൂളിന് സമീപത്തുമാണ് കൂടുതലായി മാലിന്യം തള്ളുന്നത്. വീടുകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങളാണ് കൂടുതലും. ഇവ റോഡിൽ കിടന്ന് വാഹങ്ങൾ കയറിയിറങ്ങി ചിതറി ദുർഗന്ധം വമിക്കുകയാണ്. പൊട്ടിയ കുപ്പികളും മറ്റും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലയിടത്തും ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യ നിക്ഷേപിക്കുന്നത്. മുമ്പ് ഹാരിസൺസ് കമ്പനി ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനായി രാത്രിയിൽ വാച്ചർമാരെ നിയോഗിച്ചിരുന്നു. ഇവരെ പിൻവലിച്ചതോടെ മാലിന്യ നിക്ഷേപം വർധിച്ചു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും തോട്ടത്തിലെ താമസക്കാരായ തൊഴിലാളികളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.