ലോക്ഡൗണ്‍ ഇളവുകള്‍; മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി -പൊലീസ്

പത്തനംതിട്ട: ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി. ഇളവുകളുള്ള ഈ ദിവസങ്ങളില്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനും ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതനേതാക്കളുമായും സമുദായ പ്രതിനിധികളുമായും സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാരും എസ്.എച്ച്.ഒമാരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കച്ചവടക്കാരുടെ പ്രതിനിധികളുമായി സംസാരിച്ച് രോഗവ്യാപന സാധ്യത തടയാന്‍ വേണ്ട ജാഗ്രത നിലനിര്‍ത്തുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്. സി, ഡി വിഭാഗങ്ങളില്‍ പെടുന്ന സ്ഥലങ്ങളില്‍ പൊലീസിൻെറ പ്രത്യേക ശ്രദ്ധ ഉണ്ടാകും. പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് അനൗണ്‍സ്‌മൻെറ് നടത്തും. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സേവനം ഉറപ്പാക്കും. ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, ബൈക്ക് പട്രോള്‍ എന്നിവയുടെ സാന്നിധ്യം നിരത്തുകളില്‍ പൂര്‍ണസമയം ഉറപ്പുവരുത്തും. ഡ്രൈവിങ് ടെസ്റ്റും പരിശീലനവും പുനരാരംഭിച്ചു. വാഹനങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ക്ക് പുറമെ ഒരുസമയം ഒരു പഠിതാവ് മാത്രമേ പാടുള്ളൂ. സ്ത്രീസുരക്ഷ ഉറപ്പാക്കും ലോക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നിയമനടപടികളും പൊലീസ് കൈക്കൊള്ളും. ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിലെ വിവിധ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനം, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, പൊതു ഇടങ്ങളിലെ അപമാനിക്കല്‍ തുടങ്ങി സ്ത്രീകള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരും. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ കോളജ് പരിസരങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും ജില്ല െപാലീസ് മേധാവി പറഞ്ഞു. ഈ ഇടങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.