കാട്ടുപന്നിയുടെ മാംസം വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കോന്നി: കാട്ടുപന്നി മാംസം വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. തേക്കുതോട് ഏഴാംതല കണനിൽക്കുംപറമ്പിൽ ചെറിയാനാണ് (70) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തേക്കുതോട് സ്വദേശി പാറാൻ ഗോപിയാണ്, ചെറിയാന് ഇറച്ചി കൈമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതിയാണെന്നും അധികൃതർ പറഞ്ഞു. ചെറിയാ‍ൻെറ കടയിലും ഗോപിയുടെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നരക്കിലോ ഇറച്ചി പിടിച്ചെടുത്തു. വനം വകുപ്പ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തി‍ൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മണ്ണീറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി. രഘു കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജിജോ വർഗീസ്, ബീറ്റ് ഓഫിസർമരായ അനുശ്രീ, സൗമ്യ, ഫോറസ്റ്റ് വാച്ചർ ഡി. ബിനോയ്‌ തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.