അടൂർ: നഗരത്തിൽ മൂടിയില്ലാത്ത ഓടകളിൽ മാലിന്യം തള്ളൽ വർധിക്കുന്നു. ഇത് ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നു. കോടികൾ ചെലവിട്ട് നഗരത്തിൽ വികസന പദ്ധതികൾ നടക്കുമ്പോഴാണ് ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിമൂട്ടിൽപടി വരെ ഒരു വശത്താണ് മാലിന്യം തള്ളുന്നത്. പഴങ്ങൾ കൊണ്ടുവരുന്ന പാഴ്ത്തടിപ്പെട്ടി, വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തള്ളുന്ന മാലിന്യം ഇടാനുള്ള സ്ഥലമായി ഓടകൾ. റോഡിൽനിന്നുള്ള മണ്ണും അഴുക്കുകളും ഒഴുകിയെത്തി ഓടയിൽ കെട്ടിക്കിടക്കുകയാണ്. മൂക്ക് പൊത്താതെ റോഡിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടകളിലെ തടിത്തട്ടുകൾ ഓടയിൽ കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെട്ടു. കൊതുകുശല്യവും പെരുകി. PTL ADR oda അടൂർ സെൻട്രൽ ജങ്ഷന് തെക്ക് ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.