മല്ലപ്പള്ളി: കണ്ടൻപേരൂർ-ചെട്ടിയാർ മുക്ക് റോഡ് തകർന്നടിഞ്ഞ് കാൽനടപോലും ദുസ്സഹമായിട്ട് വർഷങ്ങൾ. അറ്റകുറ്റപ്പണിക്കായി ഒരുവർഷം മുമ്പ് ഇറക്കിയ മെറ്റൽ ഇപ്പോൾ അപകട ഭീഷണിയാണ്. റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടുമാണ്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പതിവാണ്. നർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നാളുകളായി കാത്തിരിക്കുകയാണ് നാട്ടുകാർ. ഇതുവഴിയുള്ള ദുരിതയാത്രക്ക് പരിഹാരം കാണാൻ വർഷങ്ങളായി അധികാരികളുടെ കനിവും കാത്ത് കഴിയുകയാണ് പ്രദേശവാസികൾ. ഫോട്ടോ: കണ്ടൻപേരൂർ - ചെട്ടിയാർ മുക്ക് റോഡിൽ അറ്റകുറ്റപ്പണിക്കായി ഇറക്കിയ മെറ്റൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.