ഭീതി വിട്ടൊഴിയാതെ പൊന്തനാംകുഴി പ്രദേശവാസികൾ കോന്നി: കോന്നിയിൽ മഴ ശക്തമായതോടെ ഭീതിയിലാണ് പഞ്ചായത്തിലെ പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിവാസികൾ. 2019 ഒക്ടോബർ 21നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് ജിയോളജി വകുപ്പും കലക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് പുതിയ ജനപ്രതിനിധിയും പഞ്ചായത്ത് ഭരണസമിതിയും അധികാരത്തിൽ എത്തിയതിനുശേഷവും ഇവരുടെ ജീവിതസാഹചര്യത്തിൽ മാറ്റമുണ്ടായില്ല. ഇവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തുന്നതിനും വീടുവെക്കുന്നതിനും സർക്കാർ പണം അനുവദിച്ചിരുന്നെങ്കിലും ഇത് പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി. 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് എങ്ങനെ വേണമെന്ന് ആലോചിക്കാൻ എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചിരുന്നു. ഇവർക്ക് കേരളത്തിൽ മറ്റൊരിടത്തും ഭൂമിയില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ കോളനിവാസികൾക്ക് വസ്തു വാങ്ങുന്നതിനുള്ള പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, കോന്നിയിൽ മഴ ശക്തമാകുമ്പോൾ വീണ്ടും പൊന്തനാംകുഴി നിവാസികളുടെ മനസ്സിൽ ഭീതി നിഴലിക്കുകയാണ്. 32 കുടുംബങ്ങൾ അധിവസിക്കുന്ന കോളനിയിൽ കുത്തനെയുള്ള ഭൂമിയായതിനാൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യതയും വർധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.