പത്തനംതിട്ട: സി.പി.ഐ ജില്ല സമ്മേളനം അഞ്ച്, ആറ്, ഏഴ് തീയതികളിൽ പത്തനംതിട്ടയിൽ നടക്കും. 36 വർഷത്തിനുശേഷമാണ് പത്തനംതിട്ടയിൽ ജില്ല സമ്മേളനം എത്തുന്നത്. പാർട്ടിക്ക് പത്തനംതിട്ടയിൽ നാലു വർഷത്തിനുള്ളിൽ വലിയ വളർച്ചയാണ് ഉണ്ടായതെന്ന് ജില്ല സെക്രട്ടറി എ.പി. ജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 5000ത്തിൽപരം പുതിയ അംഗങ്ങളും 400ൽപരം പുതിയ ബ്രാഞ്ചുകളും 17 ലോക്കൽ കമ്മിറ്റികളും മൂന്നു മണ്ഡലം കമ്മിറ്റിയും ഉണ്ടായി. 263 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഞ്ചിന് വൈകീട്ട് നാലിന് ജില്ലയുടെ ഏഴു കേന്ദ്രങ്ങളിൽനിന്ന് പുറപ്പെടുന്ന ദീപശിഖ, പതാക, ബാനർ, കൊടിമരജാഥകൾ പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജങ്ഷനിൽ എത്തിച്ചേരും. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ പതാക ഉയർത്തൽ നടക്കും. മുതിർന്ന നേതാവ് വൈ. തോമസ് പതാക ഉയർത്തും. തുടർന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ. പുരുഷോത്തമൻപിള്ളയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.