പത്തനംതിട്ട: ബഫർസോൺ കരിനിയമങ്ങൾ മലയോര ജില്ലയായ പത്തനംതിട്ടയിലെ ജനങ്ങളിൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ ഭീതിയോടെയാണ് നോക്കിക്കാണുന്നതെന്ന് എം.സി.വൈ.എം പത്തനംതിട്ട രൂപത ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, പെരുനാട്, അരുവപ്പുലം പഞ്ചായത്തുകളിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ് ബഫർസോൺ വിധി. കോടതിവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപത എം.സി.വൈ.എം നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ കലക്ടറേറ്റ് പടിക്കൽ നിരാഹാരസമരം നടത്തും. രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ബിഷപ് എമരിത്തൂസ് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് സെൻട്രൽ ജങ്ഷനിൽ സമാപന സമ്മേളനം ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ രൂപത പ്രസിഡന്‍റ് അജേഷ് എം.തോമസ്, വികാരി ജനറാൽ ഫാ. ഷാജി തോമസ് മാണികുളം, പ്രൊക്യുറേറ്റർ ഫാ. ജിൻസ് മേപ്പുറത്ത്, രൂപത ഡയറക്ടർ ഫാ. ജോബ് പതാലിൽ, സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.