കോന്നി: കോന്നി നാരായണപുരം മാർക്കറ്റിലെ മാലിന്യ കൂമ്പാരം ശനിയാഴ്ച രണ്ടുമണിക്ക് മുമ്പ് നീക്കണമെന്ന് ഡി.ഡി.പിക്കും പഞ്ചായത്ത് സെക്രട്ടറിക്കും കർശന നിർദേശം നൽകി കെ.യു. ജനീഷ്കുമാർ എം.എൽ.എ. ആരോഗ്യവകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തെ പഞ്ചായത്ത് സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്ന് സ്ഥലത്ത് എം.എൽ.എ പരിശോധന നടത്തി. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പട്ട് പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എ നാരായണപുരം ചന്തയിലെ മാലിന്യപ്രശ്നം ഉയർത്തിയപ്പോൾ കോന്നി ചന്തയിൽ മാലിന്യം ഇല്ലെന്നും എല്ലാം പൂർണമായി നീക്കംചെയ്തെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. ഇതിനുപിന്നാലെ ഡി.ഡി.പിയും എം.എൽ.എയും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നാരായണപുരം ചന്തയിൽ എത്തിയപ്പോൾ മാലിന്യക്കൂമ്പാരം കണ്ടു. രണ്ടുമണിക്ക് ശേഷം ഇന്ന് വീണ്ടും പരിശോധന നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.