പ്രതീകാത്മക ചിത്രം
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയം തെറ്റായി നൽകിയതായി പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പി.ആർ.ഡി) പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫിസിനെതിരെ പരാതി. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പോളിങ് നടക്കുമെന്നാണ് ഏപ്രിൽ ഏഴിന് ഇൻഫർമേഷൻ ഓഫിസ് ഇ-മെയിൽ വഴി നൽകിയ പത്രക്കുറിപ്പിലുള്ളത്. സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പായതിനാൽ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാൽ, രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ് സമയമെന്നും ഇൻഫർമേഷൻ ഓഫിസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ അറിയിപ്പുമൂലം സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ജില്ലയിലെ ജനങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നും കാണിച്ച് കൊല്ലങ്കോട് സ്വദേശിയാണ് പരാതി നൽകിയത്. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടർ, ചീഫ് ഇലക്ഷൻ ഓഫിസർ എന്നിവർക്കാണ് ഇ-മെയിൽ വഴി പരാതി നൽകിയത്. ഏപ്രിൽ എട്ടിന് നൽകിയ പത്രക്കുറിപ്പിൽ ഇൻഫർമേഷൻ ഓഫിസ് സമയം തിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.