മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പാലക്കാട് ജില്ല. വ്യാവസായിക, കാർഷിക മേഖലയിലും റെയിൽ അടക്കമുള്ള ഗതാഗത മേഖലക്കും ജില്ലക്ക് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടുകാർ.
കാർഷികമേഖലയുടെ വികസനകുതിപ്പിനായുള്ള നെൽകൃഷിയുടെ വികസനത്തിനും ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയുടെ നട്ടെല്ലായ കഞ്ചിക്കോടിന്റെ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കാനായി പുതി ട്രെയിനുകളടക്കമുള്ള വികസനങ്ങൾ, വ്യവസായ ഹബ്ബിനോട് ചേർന്ന പാതകളുടെയും മലയോര ഹൈവേയുടെയും ത്വരിതഗതിയിലുള്ള വികസനത്തിനാവശ്യമായ നടപടികൾ മനുഷ്യ-മൃഗ സംഘർഷത്തിലുള്ള മലയോരമേഖലക്കുള്ള സമഗ്ര പദ്ധതികൾ എന്നിവയെല്ലാം ജില്ലയുടെ പ്രതീക്ഷകളിലുണ്ട്.
കൃഷിക്കുവേണം
- പാലക്കാടിനായി സമഗ്ര കാർഷിക പാക്കേജ്
- നെല്ലുവില മുടങ്ങാതിരിക്കാൻ പ്രത്യേക നിധി
- സംഭരണത്തിലും കാർഷികാനുകൂല്യ വിതരണരംഗത്തും സമഗ്രമായ പാട്ടക്കൃഷി നയം
- ലളിതമായ വ്യവസ്ഥകളിൽ വിത്ത്, വളം, കാർഷികയന്ത്രങ്ങൾ എന്നിവ ഉറപ്പാക്കൽ
- കാർഷിക മേഖലയിൽ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രോത്സാഹന പദ്ധതി
- ജില്ലയിലെ 32,000 ക്ഷീരകർഷകർക്കായി പാലുൽപന്നങ്ങളുടെ നിർമാണ യൂനിറ്റ്. ജില്ലയിൽ പ്രതിദിനം മൂന്നരലക്ഷം ലിറ്റർ പാലാണ് ഉൽപാദിപ്പിക്കുന്നത്
വ്യവസായ വികസനത്തിന്
- കാർഷികാധിഷ്ഠിത വ്യവസായങ്ങളിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കാനാവശ്യമായ പദ്ധതികൾ കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റിക്ക് ഉറപ്പാക്കണം. സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളിലെ വ്യവസായ ആശയങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായം നൽകണം.
- സിമന്റ്, ഉരുക്കുവ്യവസായങ്ങൾ എന്നിവയെ താങ്ങിനിർത്താൻ സാമ്പത്തിക പിന്തുണ വേണം, അതിർത്തിക്കപ്പുറത്തുനിന്നുള്ള വിപണി മത്സരങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന മലബാർ സിമന്റ്സ്, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾക്ക് കേന്ദ്രസഹായവും അനിവാര്യമാണ്.
- വൻകിട വ്യവസായങ്ങളെ കൊച്ചി-ബംഗളൂരു ഇടനാഴിയിലേക്കെത്തിക്കാനുള്ള പ്രത്യേക പാക്കേജ്
- കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കഞ്ചിക്കോട് ഐ.ടി.ഐ, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് എന്നിവയെ താങ്ങിനിർത്താനുള്ള സഹായം. ഐ.ടി.ഐക്ക് നേരിട്ട് കരാറുകൾ നൽകാനുള്ള നടപടി
- കഞ്ചിക്കോട് ഐ.ഐ.ടിയെ വിദ്യാഭ്യാസ ഹബ്ബായി ഉയർത്തൽ
- പാലക്കാട് കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ലോജിസ്റ്റിക് പാർക്ക്
- ദേശീയപാതകളിൽ ചരക്കുലോറികൾക്കായി മുഴുവൻ സമയ പാർക്കിങ്ങിന് സഹായകരമായ മൾട്ടി സ്റ്റോറേജ് സ്ലോട്ടുകൾ
- കഞ്ചിക്കോട് വ്യവസായ ഹബ്ബിനായി പ്രത്യേക സുരക്ഷ പരിശീലനകേന്ദ്രം
- രാസവസ്തു അപകടങ്ങളെ പ്രതിരോധിക്കാൻ അടിയന്തര പ്രതികരണ കേന്ദ്രം (എമർജൻസി റെസ്പോൺസ് സെന്റർ)
വേണം, അധിക ട്രെയിനുകൾ
- ട്രെയിൻ ഗതാഗത രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അധിക പാസഞ്ചർ വണ്ടികളും മെമു വണ്ടികളും ജില്ലക്ക് അനുവദിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രധാന ആവശ്യങ്ങൾ ഇവയാണ്-
- പാലക്കാടിന് പുതിയ വന്ദേ ഭാരത് ട്രെയിൻ
- നിലവിലുള്ള ഇരട്ടപ്പാതക്ക് സമാന്തരമായി പ്രഖ്യാപിച്ച മൂന്നാംപാത യാഥാർഥ്യമാക്കൽ-ഷൊർണൂർ-കോയമ്പത്തൂർ മൂന്നാംപാളം യാഥാർഥ്യമാക്കാനുള്ള ഫണ്ട് ലഭ്യമാക്കണം
- പാലക്കാട് പിറ്റ് ലൈൻ നിർമാണം പൂർത്തീകരിക്കൽ
- കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് മെമു ഷെഡ് നിർമാണം
- പാലക്കാട് -പൊള്ളാച്ചി പാതയിൽ പഴനിയും തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന കൂടുതൽ ട്രെയിനുകൾ
- പാലക്കാട്ടുനിന്നും കോഴിക്കോട്, ഏറണാകുളം, കോയമ്പത്തൂർ ടൗണുകളിലേക്ക് പകൽ ട്രെയിനുകൾ
- മംഗളൂരു, രാമേശ്വരം എന്നി വിടങ്ങളിൽനിന്ന് പാലക്കാട് ജങ്ഷനിലേക്ക് കൂടുതൽ ട്രെയിനുകൾ
- നിർമാണത്തിലിരിക്കുന്ന മേൽപാലങ്ങൾ, അടിപ്പാതകൾ, പ്ലാറ്റ് ഫോമുകൾ എന്നിവയുടെ പണി പൂർത്തിയാക്കാൻ അധികഫണ്ട്
- ഷൊർണൂർ ഐ.ഒ.എച്ച്. ഷെഡ് (ഓവർ ഹൗളിങ് ഷെഡ്) നിലനിർത്തൽ
വനാതിർത്തികളിലെ പ്രതിസന്ധി
- മനുഷ്യരും കാടിറങ്ങുന്ന വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതികൾക്ക് കേന്ദ്രസഹായം അനിവാര്യമാണ്.
- കാടുകളിൽ വിദേശയിനം ചെടികളുടെ വ്യാപനം തടയാനുള്ള സമഗ്രപദ്ധതിക്ക് സാമ്പത്തിക പിന്തുണ വേണം
- വനാതിർത്തി ഗ്രാമങ്ങളുടെ സുരക്ഷക്ക് സൗരോർജ തൂക്കു വേലിയും ആനകളുടെ കടന്നുവരവ് നിയന്ത്രിക്കുന്ന എ.ഐ സാങ്കേതിക വിദ്യയും വ്യാപകമാക്കണം
- കാട്ടുപന്നി ശല്യം ചെറുക്കാൻ കാര്യക്ഷമമായ നടപടികളും അധിക ഫണ്ടും ഉറപ്പാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.