പാലക്കാട്: കണ്ണനൂരിൽ ഫെബ്രുവരി 26ന് പുലർച്ച നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ െപാലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചിറ്റൂർ സ്വദേശി നവാസ് (35), ട്രിച്ചി അണ്ണാനഗർ അരുൺകുമാർ (22) എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കണ്ണനൂരിലെ ആറ് വ്യാപാര സ്ഥാപനങ്ങളിലെ അഞ്ചിടങ്ങളിൽനിന്നായി പണവും സാധനങ്ങളും ഉൾപ്പെടെ 2.25 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. എല്ലായിടത്തും ലിവർ ഉപയോഗിച്ച് പൂട്ടുകൾ തകർത്താണ് മോഷണം. ദേശീയപാതക്ക് സമീപത്താണ് കച്ചവടസ്ഥാപനങ്ങൾ.
ഒരാഴ്ച മുമ്പ് പഴയന്നൂർ പൊലീസിെൻറ പിടിയിലായ ഇവരെ വിയ്യൂർ ജയിലിലാണ് റിമാൻഡ് ചെയ്തിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറോളം കേസുകളിൽ പ്രതിയാണ് ഇവർ. ധർമജൻ, ബിലാൽ എന്നിവരെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.