തരൂർ എ.യു.പി സ്കൂൾ
ആലത്തൂർ: തരൂർ എ.യു.പി സ്കൂൾ 136 വയസ്സിന്‍റെ നിറവിൽ. തരൂരിലെ ആദ്യത്തെ എലിമെന്‍ററി സ്കൂളായിരുന്ന വിദ്യാലയം കെ.പി. കേശവമേനോന്‍റെ കുടുംബ സ്വത്തായിരുന്നു. പിന്നീട് കൈമാറ്റം ചെയ്തു. ഇപ്പോൾ ക്രിസ്ത്യൻ മിഷനറിയുമായി ബന്ധപ്പെട്ടുള്ളതാണ് മാനേജ്മെന്‍റ്. തരൂരിന്‍റെ ചരിത്രം തേടിപ്പോയാൽ എത്തിചേരുന്നത് ഈ വിദ്യാലയത്തിലാകും.
പ്രൗഢി കുറഞ്ഞാണെങ്കിലും തലപ്പൊക്കത്തോടെ നിൽക്കുന്നതാണ് വിദ്യാലയം. നിലത്തെഴുത്തിന്‍റെ കാലം മുതൽ വിരൽ തുമ്പിൽ ലോകം കാണാനും കേൾക്കാനും കഴിയുന്ന വിധം മാറിയപ്പോഴും അതിനൊപ്പം ഉയരാൻ ശ്രമിച്ചിട്ടുണ്ട് ഈ വിദ്യാലയം. ക്ലാസ് മുറികളിൽ ടൈൽസില്ലാത്ത, പഴയ ഓട്ടുപുരയായി ഇന്നും തല ഉയർത്തി നിൽക്കുന്നതാണ് ഈ വിദ്യാലയത്തിന്‍റെ സവിശേഷത.
വിദ്യാലയ നവീകരണം ലക്ഷ്യമിട്ട് തരൂർ ദേശം ഫൗണ്ടേഷൻ എന്ന സംഘടന ഫെബ്രുവരി നാലിന് കൂടിച്ചേരൽ ഒരുക്കിയിട്ടുണ്ട്. രമ്യ ഹരിദാസ് എം.പിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പി.പി.സുമോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ എം.ജെ. ശ്രിചിത്രൻ മുഖ്യപ്രഭാഷണം നടത്തും.മുതിർന്ന അധ്യാപകരേയും കലോത്സവ വിജയികളേയും ആദരിക്കലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.