പാലക്കാട്: തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായതോടെ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ അങ്കം മുറുകി. സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന ഒന്നാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുന്നണികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു.
രണ്ടാംഘട്ടത്തിൽ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിരത്തിയുള്ള വോട്ടഭ്യർഥനക്കാണ് മുൻഗണന നൽകുന്നത്. ഒപ്പം സ്ഥാനാർഥികൾക്ക് സ്വീകരണം, നേതാക്കളുടെ പൊതുയോഗം, റോഡ് ഷോ എന്നിവയാണ് വിവിധ മണ്ഡലങ്ങളിൽ അരങ്ങേറുന്നത്.
പഞ്ചായത്തുകളിൽ വാർഡ്-ബൂത്ത് കേന്ദ്രീകരിച്ച് സ്വീകരണകേന്ദ്രം ഒരുക്കി വികസന നേട്ടങ്ങളും, കോട്ടങ്ങളും ജനങ്ങളുടെ മുന്നിൽ അണിനിരത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കാണ് മുന്നണികൾ പ്രാമുഖ്യം നൽകുന്നത്. ഒപ്പം റോഡ് ഷോയും പഞ്ചായത്ത്തല പൊതുയോഗങ്ങളും കുടുംബയോഗങ്ങളും നടക്കുന്നുണ്ട്.
മണ്ഡല അടിസ്ഥാനത്തിൽ സംസ്ഥാന, ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് നടക്കുന്ന പൊതുയോഗങ്ങളാണ് വരുംദിവസങ്ങളിൽ നടക്കാൻ പോകുന്നത്. നേതാക്കളായ പിണറായി വിജയൻ, കെ.കെ. ശൈലജ, എം.എ. ബേബി, കെ.സി. വേണുഗോപാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഉമ്മൻചാണ്ടി വ്യാഴാഴ്ചയും രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും സി.പി.െഎ സെക്രട്ടറി ഡി. രാജ ശനിയാഴ്ചയും ജില്ലയുടെ വിവിധയിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പെങ്കടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി 30ന് കോട്ടമൈതാനത്ത് ബി.ജെ.പി റാലിയിൽ പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.