പാലക്കാട്: കോവിഡ് സമയത്തും നഗരത്തിലെത്തുന്ന ജനങ്ങൾക്ക് വഴി നടക്കണമെങ്കിൽ മൂക്ക് പൊത്തണം. മാലിന്യം റോഡരികുകളിൽ കുമിഞ്ഞുകൂടുന്നത് പതിവായി. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാലിന്യം അധികൃതർ കണ്ടില്ലെന്ന്് നടിക്കുകയാണ്. പനിയും, പകർച്ചവ്യാധികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിക്കുമ്പോഴും നഗരസഭയിലെ ശുചീകരണ പ്രവർത്തികളിൽ വീഴ്ച പതിവാകുന്നു.
ഇവയ്ക്കു പുറമെ പ്ലാസ്റ്റിക് ഉൾപ്പെെടയുള്ള മാലിന്യം പൊതുയിടങ്ങളിൽ കത്തിക്കുന്നതും പതിവാണ്. അറവുമാലിന്യം, പച്ചക്കറി മാലിന്യം ഹോട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങൾ, പേപ്പർ ഗ്ലാസുകൾ എന്നിവ ചാക്കിൽ കെട്ടി പലയിടത്തും തള്ളുന്നതും പതിവാണ്. അതേസമയം അഞ്ച് വാഹനങ്ങളിലായി നഗരസഭ മാലിന്യം ശേഖരിക്കുണ്ടെന്ന് അധികൃതർ അറിയിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.