ആലത്തൂർ: താലൂക്കാശുപത്രിയിൽ ഉപകരണങ്ങളടക്കം എത്തിച്ചിട്ടും ഡയാലിസിസ് യൂനിറ്റ് സജ്ജമായില്ല.
വൈദ്യുതി തടസ്സം നേരിട്ടാൽ ഉപയോഗിക്കാൻ ജനറേറ്ററും ആവശ്യമായ കമ്പ്യൂട്ടറും ഇല്ലാത്തതാണ് വെല്ലുവിളിയായത്. ആവശ്യം ഉന്നയിച്ച് മേലധികാരികൾക്ക് നിരവധി തവണ കത്തയച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡയാലിസിസ് മെഷീനുകൾ എത്തിച്ച് രണ്ടുവർഷമായി. അടിസ്ഥാന സൗകര്യമൊരുക്കിയതിനൊപ്പം ഡോക്ടർക്കും ജീവനക്കാർക്കുമുള്ള പരിശീലനവും പൂർത്തിയാക്കി.
അഞ്ച് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. താലൂക്കാശുപത്രിയിൽ 80 രോഗികളാണ് ഡയാലിസിനായി രജിസ്റ്റർ ചെയ്തിരുന്നത്. പ്രവർത്തനം തുടങ്ങിയാൽ ഒരേ സമയം അഞ്ച് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും.
ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വരെ വേണ്ടി വരുന്ന രോഗികൾക്കായിരിക്കും ഇവിടത്തെ സേവനം ലഭിക്കുക. യൂനിറ്റിെൻറ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് നേരത്തെ തന്നെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. അടിയന്തരമായി ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.