പാലക്കാട് വോട്ടവകാശം വിനിയോഗിക്കാതിരുന്നത് 5,13,278 വോട്ടർമാർ

പാലക്കാട്: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാതിരുന്നത് 5,13,278 വോട്ടർമാർ. ജില്ലയിൽ 12 മണ്ഡലങ്ങളിലായി 22,94,733 വോട്ടർമാരാണുള്ളത്. ഇവരിൽ 17,81,455 പേർ വോട്ടവകാശം വിനിയോഗിച്ചു.

വോട്ടെടുപ്പ് ദിനമായ ആറിന് 17,48,601 പേരാണ് വോട്ടുചെയ്തത്. ഇതിന് പുറമെ ജില്ലയിൽ 24,290 ആബ്സൻറി വോട്ടർമാരും അവശ്യ സർവിസ് ജീവനക്കാരായ 2478 പേരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 6086 പേരും വോട്ടു ചെയ്തിരുന്നു. ഇതെല്ലാം ഉൾപ്പെടെ 17,81,455 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

2016ലെ തെരഞ്ഞെടുപ്പിൽ 78.37 ശതമാനമായിരുന്നു പോളിങ്. ഇത് ഇക്കുറി 76.23 ശതമാനമായി കുറഞ്ഞു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 21,86,112 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇതിൽ 17,13,257 പേർ വോട്ടവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീ വോട്ടർമാ‍ർ കൂടുതലുള്ള ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയതിലും ഇക്കുറി വനിതകളാണ് മുന്നിൽ.

Tags:    
News Summary - In Palakkad, 5,13,278 voters did not exercise their voting right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.