കള ശല്യം കൂടി; തൊഴിലാളികളെ കിട്ടാനില്ല

കൊല്ലങ്കോട്: കള ശല്യം നീക്കാൻ തൊഴിലാളികളെ കിട്ടാതെ കർഷകർ. 60-70 ദിവസം പ്രായമായ നെൽപാടങ്ങളിലാണ് കള ശല്യം വർധിച്ചിട്ടുള്ളത്.

രണ്ട് മാസത്തിനിടെ ഒരു തവണ മാത്രം കളവലിയുണ്ടാകുന്ന പാടങ്ങളിൽ നിലവിൽ രണ്ട് തവണ കളവലിയുണ്ടായിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് കൊല്ലങ്കോട്ടെ കർഷകർ പറയുന്നു.

കളവലിക്കുവാൻ തൊഴിലാളികളെ കിട്ടാതായതോടെ മുതലമട പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നുമാണ് തൊഴിലാളികളെ എത്തിക്കുന്നത്. കളകൾക്കു പുറമെ പുഴുക്കേടും ഓല കരിച്ചിലും തലപൊക്കിയതിനാൽ ചെറുകിട കർഷകർ ത്രിശങ്കുവിലായി. 

Tags:    
News Summary - Farming in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.