കൊല്ലങ്കോട് പയ്യല്ലൂർ വാരണാട്ടുപാടത്ത് വിത്ത് വിതച്ച പാടത്ത് സ്ഥാപിക്കാനായി എത്തിച്ച വൈദ്യുതി കേബിൾ

വിതച്ച പാടത്ത് വൈദ്യുതി കേബിൾ സ്ഥാപിച്ചു; പരാതിയുമായി കർഷകർ

കൊല്ലങ്കോട്: വിതച്ച പാടത്ത് വൈദ്യുതി കേബിൾ സ്ഥാപിച്ചതിനെതിരെ പരാതിയുമായി കർഷകർ. പച്ചല്ലൂർ വാരണാട്ടുപാടം, മാരിപാടം തുടങ്ങിയ പ്രദേശങ്ങളിലാണ് നെൽവിത്ത് വിതച്ച പാടത്ത് കവചിത വൈദ്യുതി കേബിൾ സ്ഥാപിക്കാൻ പണി ആരംഭിച്ചത്.

നിലവിലെ ലൈൻ മാറ്റി പുതിയ കേബിൾ വൈദ്യുതി ലൈൻ സ്ഥാപിക്കുന്ന പണിക്കിടെ നെൽച്ചെടികൾ നശിക്കുമെന്നതാണ് പ്രതിഷേധ കാരണം. കർഷകർ കൊല്ലങ്കോട് കെ.എസ്.ഇ.ബിക്ക് പരാതി നൽകി.

വൈദ്യുതി ലൈനുകൾ തമ്മിൽ കൂട്ടിയുരസി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പോസ്റ്റിലൂടെ കേബിൾ സ്ഥാപിക്കുന്നതെന്നും നെൽച്ചെടികൾ നശിപ്പിക്കാതെ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പണി നടത്തുന്നത് പരിശോധിക്കുമെന്നും കൊല്ലങ്കോട് എ.ഇ പറഞ്ഞു. 

Tags:    
News Summary - Electric cable was installed in the sown field; Farmers with complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.