ആലത്തൂർ: പഴമ്പാലക്കോട് യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ വീടിനുനേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിൽ. പഴമ്പാലക്കോട് വടക്കേ പാവടിയിൽ മണികണ്ഠൻ, സഹോദരൻ രാജേന്ദ്രൻ എന്നിവരുടെ വീടുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വീടിനും സാരമായ നാശം സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. സംഭവത്തിൽ നാലുപേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
യുവമോർച്ച പ്രവർത്തകരായ വടക്കേ പാവടി കൃഷ്ണകുമാർ (24), കൃഷ്ണൻ എന്ന അപ്പു (24), സന്തോഷ് (26), ഗോകുൽ കൃഷ്ണ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അരുൺകുമാർ കേസിൽ റിമാൻഡിലായിരുന്ന മണികണ്ഠനും രാജേന്ദ്രനും കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ആക്രമണം നടക്കുന്ന സമയത്ത് ഇവർ വീടുകളിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മാർച്ച് രണ്ടിന് നടന്ന അടിപിടിയിലാണ് യുവമോർച്ച തരൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന പഴമ്പാലക്കോട് വടക്കേ പാവടിയിൽ അരുൺകുമാറിന് (28) കുത്തേറ്റത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 11ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.