ആറുച്ചാമി
ചിറ്റൂർ: യുവാവിനെ വീട്ടിൽ കയറി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മൂങ്കിൽമട സ്വദേശി ആറുച്ചാമിയാണ് (50) പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് കൊഴിഞ്ഞാമ്പാറ കരംപറ്റ സ്വദേശി സന്തോഷിനെ (42) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തനിച്ചു താമസിക്കുകയായിരുന്ന സന്തോഷിന്റെ വീട്ടിലേക്ക് ഒരാൾ അതിക്രമിച്ചുകയറിയതായി അയൽവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. മർദനത്തിൽ ഗുരുതര പരിക്കേറ്റ സന്തോഷിനെ പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മർദനശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ആറുച്ചാമിയെ ഗോപാലപുരത്തുനിന്ന് ബുധനാഴ്ച പുലർച്ചെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടുകയായിരുന്നു. തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കിയ ആറുച്ചാമിയെ റിമാൻഡ് ചെയ്തു. സന്തോഷിന്റെ മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.