ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ 152 ലിറ്റർ വിദേശമദ്യം പിടികൂടി

ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിദേശമദ്യത്തിന്‍റെ വൻ ശേഖരം കണ്ടെത്തി. ആറ് ട്രോളി ബാഗിലും രണ്ട് ട്രാവൽ ബാഗിലുമായി 152 ലിറ്റർ വിദേശമദ്യമാണ് കണ്ടെത്തിയത്. ഗോവൻ നിർമിതമായ മദ്യം 345 കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്. ട്രെയിനിൽ കേരളത്തിൽ വിൽപനക്കെത്തിച്ചതാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കടത്തിക്കൊണ്ടുവന്ന ആരെയും പിടികൂടാനായില്ല. റെയിൽവേ സംരക്ഷണ സേനയും പട്ടാമ്പി എക്സൈസും പാലക്കാട് ഇന്‍റലിജൻസ് എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ്, പി.ഒ.കെ. വസന്തകുമാർ, ഗ്രേഡ് പി.ഒമാരായ പ്രസന്നൻ, മണികണ്ഠൻ, സി.ഇ.ഒമാരായ ജോസ്, അനിത, ആർ.പി.എഫ് എസ്.ഐ ഹരികുമാർ, എ.എസ്.ഐ വി. ബാലകൃഷ്ണൻ, എം. സതീഷ് കുമാർ, രാജേഷ് കുമാർ, സി. അരവിന്ദൻ, എം.ജി. രാജഗോപാൽ, എക്സൈസ് ഇന്‍റലിജൻസിലെ രാജ് മോഹൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. PEW SRR 1 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ വിദേശമദ്യ ശേഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.