വൈക്കോലിന് വില നിർണയം വേണമെന്ന്

കൊടുവായൂർ: വൈക്കോലിന് വില നിർണയിക്കണമെന്ന് കർഷകർ. വേനൽമഴയുടെ പേരിൽ കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വൈക്കോൽ വാങ്ങാൻ ഏജന്‍റുമാർ ശ്രമിക്കുകയാണെന്നും കർഷകർ പറയുന്നു. വേനൽമഴ ശക്തമാകുന്നതിനിടെ രണ്ടാം വിള കൊയ്ത്തിൽനിന്ന് ലഭിക്കുന്ന വൈക്കോൽ വേഗത്തിൽ വിറ്റുതീർക്കാനുള്ള തിരക്കിലാണ് കർഷകർ. കെട്ടിന് 260 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഏക്കറിന് 14-16 കെട്ടുകൾ വരെ ഉണ്ടാകും. തൃശൂർ, എറണാകുളം ജില്ലകളിലേക്കാണ് കൂടുതലായി വൈക്കോൽ കയറ്റിപ്പോകുന്നത്. ഏജന്‍റുമാർ മുഖേനയാണ് വൈക്കേൽ കയറ്റുന്നത്. ടയർ വാഹനം ഉപയോഗിച്ചാണ് കൂടുതലും കൊയ്ത്തു നടത്തുന്നത്. ചെയിൻ വാഹനത്തെ അപേക്ഷിച്ച് വാടകയിൽ 800 രൂപയോളം കുറവ് ലഭിക്കുന്നതും കൂടുതൽ വൈക്കോൽ ലഭിക്കുമെന്നതും പ്രത്യേകതയാണ്. കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചതിനാൽ ഒന്നാം വിളക്ക് നെല്ലും വൈക്കോലും കാര്യമായി ലഭിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.