പാലക്കാട്: 'ഓപറേഷൻ കാവലി'ന്റെ ഭാഗമായി ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട അഞ്ചുപേരുടെ ജാമ്യം റദ്ദാക്കി. രണ്ടുപേരെ റിമാൻഡ് ചെയ്തു. നൂറണി പട്ടാണിത്തെരുവ് ഷബീറലി, സുന്ദരം കോളനി സ്വദേശി ബാറ്ററി യൂസഫ് എന്ന യൂസഫ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തൃശൂർ നാട്ടിക സ്വദേശി രമേഷ് കുമാർ, പുതുപ്പരിയാരം പൂവച്ചിറ നിസാർ, തമിഴ്നാട് ദിണ്ടിക്കൽ സ്വദേശിനി മീനാക്ഷി എന്നിവരുടെ ജാമ്യം റദ്ദാക്കാൻ സൗത്ത് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ ലംഘിക്കുന്നവരെയും നിരീക്ഷിച്ച് വരികയായിരുന്നു. വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചത്. സാമൂഹികവിരുദ്ധർ, ഗുണ്ടകൾ, മണ്ണ് മയക്കുമരുന്ന് മാഫിയ, ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നിവരെ പിടികൂടാൻ കഴിഞ്ഞ ഡിസംബർ 18നാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് 'ഓപ്പറേഷൻ കാവൽ' ഡ്രൈവ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.