വടക്കഞ്ചേരി: ചെറുതും വലുതുമായ വേനൽ മഴ കൊയ്യാൻ പാകമായ നെൽകൃഷിക്ക് തിരിച്ചടിയായി. രണ്ടുദിവസമായി കയറാടി, ഒലിപ്പാറ, കിഴക്കഞ്ചേരി, പുതുക്കോട്, മംഗലം ഡാം പ്രദേശങ്ങളിൽ വേനൽ മഴ പെയ്തതാണ് നെൽകർഷകരെ ബുദ്ധിമുട്ടിച്ചത്. രണ്ടുദിവസവും രാവിലെ കൊയ്ത്ത് തുടങ്ങിയ ശേഷമാണ് ഉച്ചയോടെ മഴ പെയ്തത്. കൊയ്ത നെല്ലുകൾ ഭാഗികമായി നനഞ്ഞു. ഉണങ്ങാനായി പാടങ്ങളിൽ ഇട്ടിരുന്ന വയ്ക്കോലും നനഞ്ഞു. രണ്ടുദിവസവും ഉച്ചക്കുശേഷമുള്ള കൊയ്ത്ത് നിലച്ചു. കൊയ്ത്തു നടക്കാത്ത പടങ്ങളിൽ നെല്ലും വയ്ക്കോലും നനഞ്ഞു. കൊയ്ത പാടങ്ങളിലെ വയ്ക്കോലുകൾ നനഞ്ഞതിനാൽ വയ്ക്കോൽ റോൾ ചെയ്തെടുക്കാനും പ്രയാസമുണ്ടാക്കി. മഴ പെയ്തതോടെ നെൽപ്പാടങ്ങളിൽ ഈർപ്പം കൂടിയതിനാൽ ടയർ ഉപയോഗിച്ചുള്ള യന്ത്രങ്ങൾ ഇറക്കാൻ കഴിയാതെയായി. ഇതോടെ ചെയിൻ ഉപയോഗിച്ചുള്ള കൊയ്ത്ത് യന്ത്രങ്ങൾ അന്വേഷിക്കേണ്ട സ്ഥിതിയാണ്. ടയർ ഉപയോഗിച്ചുള്ള കൊയ്ത്ത് മെതിയന്ത്രത്തിന് വാടക കുറവാണ്. വയ്ക്കോൽ നഷ്ടപ്പെടാതെ ലഭിക്കുമെന്ന മെച്ചവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.