നർത്തകി ഡോ. നീന പ്രസാദിന്‍റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ല ജഡ്ജി

നർത്തകി ഡോ. നീന പ്രസാദിന്‍റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ല ജഡ്ജി ആവശ്യപ്പെട്ടത് ശബ്ദം കുറക്കാൻ മാത്രം പാലക്കാട്: നർത്തകി ഡോ. നീന പ്രസാദിന്‍റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ല ജഡ്ജി ബി. കലാംപാഷ. ശബ്ദം കുറക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്‍റ് കെ.കെ. സുധീറിന് അയച്ച കത്തിൽ ജഡ്ജി പറയുന്നു. ജില്ല ജഡ്ജിയുടെ താമസസ്ഥലത്തിനടുത്ത് നടന്ന നൃത്തപരിപാടി, ജഡ്ജി ഇടപെട്ട് നിർത്തിവെപ്പിച്ചതായി നീന പ്രസാദ് ആരോപിച്ചിരുന്നു. ഇതേതുടർന്ന് കോടതി വളപ്പിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയന്‍റെ നേതൃത്വത്തിൽ അഭിഭാഷകർ പാട്ടുപാടിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം ശരിയായ നടപടിയല്ലെന്നും 2002ലെ ഹൈകോടതി വിധി പ്രകാരം കോടതിയലക്ഷ്യമാണെന്നും ജഡ്ജി ഓർമിപ്പിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അഭിഭാഷകർ ശ്രദ്ധിക്കണം. ആറു വർഷം താൻ കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ടെന്നും ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും മതപരമായ കാരണങ്ങളാൽ നൃത്തം തടസ്സപ്പെടുത്തിയെന്ന ചില കോണുകളിൽനിന്നുള്ള ആരോപണം വേദനജനകമാണെന്നും ജില്ല ജഡ്ജി കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.