പ്രതിദിന കലക്ഷനിൽ അഞ്ച് ലക്ഷം രൂപയിലേറെ വർധന പാലക്കാട്: സ്വകാര്യ ബസ് സമരം കാരണം ജില്ലയിൽ കെ.എസ്.ആർ.ടി.സി വരുമാനം കുത്തനെ ഉയർന്നു. സാധാരണ 11-12 ലക്ഷത്തിനുള്ളിൽ ഉണ്ടായിരുന്ന പ്രതിദിന കലക്ഷൻ കഴിഞ്ഞ മൂന്ന് ദിവസമായി 17 ലക്ഷത്തിന് മുകളിലാണ്. ജില്ലയിലെ നാല് ഡിപ്പോകളിൽനിന്ന് 171 ഷെഡ്യൂളുകളാണ് സാധാരണ ഓടിക്കാറുള്ളത്. സമരം തുടങ്ങിയ വ്യാഴാഴ്ച 14ഉം വെള്ളിയാഴ്ച 11ഉം ശനിയാഴ്ച 19ഉം അധിക സർവിസുകൾ നടത്തി. തിരക്കുള്ള സമയം നോക്കി തൃശൂർ, കോഴിക്കോട്, ചെർപ്പുളശ്ശേരി, പട്ടാമ്പി, ചിറ്റൂർ, കൊല്ലങ്കോട് റൂട്ടുകളിലാണ് അധിക വണ്ടികൾ വിട്ടത്. സാധാരണ ഷെഡ്യൂളുകളും മുടക്കമില്ലാതെ ഓടി. ഇതുകാരണം കഴിഞ്ഞ മൂന്ന് ദിവസവും കലക്ഷൻ വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടായതായി ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ടി.ഒ. ഉബൈദ് അറിയിച്ചു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന, ജില്ലക്കകത്തെ റൂട്ടുകളിൽ കൂടുതൽ ട്രാസ്പോർട്ട് ബസുകൾ ഓടിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.