വേനൽ മഴ; രാത്രിയിലും പാടങ്ങൾ സജീവം

കൊടുവായൂർ: വേനൽമഴയെത്തിയതോടെ നെൽപാടങ്ങളിൽ രാത്രിയും പകലുമായി കൊയ്ത്ത് യന്ത്രങ്ങൾ സജീവമായി. കണ്ണാടി, മുതലമട, പെരുമാട്ടി തുടങ്ങിയ പ്രദേശങ്ങളിൽ വേനൽമഴയിൽ കൊയ്ത് സൂക്ഷിച്ചിരുന്ന നെല്ല് നനഞ്ഞത് കർഷകരെ വലച്ചിരുന്നു. കൊടുവായൂർ, വടവന്നൂർ, മുതലമട പഞ്ചായത്തുകളിൽ ഇതോടെ കൂടുതൽ മഴയെത്തുന്നതിന് മുമ്പ് മെതിയന്ത്രങ്ങൾ ഉപയോഗിച്ച് കതിരുകളിൽ നിന്നും നെല്ല് വേർതിരിക്കൽ സജീവമായിട്ടുണ്ട്. ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങളും ലഭിക്കാത്തതിനാൽ രാത്രിയിലും പാടങ്ങൾ കൊയ്തെടുക്കുന്ന തിരക്കിലാണ് കർഷകർ. pew-klgd മെതിയന്ത്രങ്ങൾ ഉപയോഗിച്ച് നെല്ല് വേർതിരിക്കുന്ന കർഷകർ മുതലമട-പട്ടഞ്ചേരി പഞ്ചായത്ത് അതിർത്തിയിലെ ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.