മണ്ണാർക്കാട്: ഒരാഴ്ച നീണ്ട മണ്ണാർക്കാട് അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ചെട്ടിവേലയോടെ സമാപിച്ചു. സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കുന്ന ചടങ്ങായ ചെട്ടിവേല ഇത്തവണ ദേശവേലകളില്ലാതെ ചടങ്ങുകളായി ചുരുക്കിയാണ് നടത്തിയത്. നഗരപ്രദക്ഷിണമില്ലാതെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തി 21 പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ഈ വർഷത്തെ പൂരാഘോഷത്തിന് കൊടിയിറക്കി. ചെട്ടിവേലയോടനുബന്ധിച്ച് വൈകീട്ട് മൂന്ന് മുതൽ നാലുവരെ യാത്രാബലി താന്ത്രിക ചടങ്ങുകളും ദീപാരാധനയും വൈകുന്നേരം ആറാട്ടെഴുന്നള്ളിപ്പും നടന്നു. ചെട്ടിവേല കാണാനെത്തിയ അട്ടപ്പാടിയിലെ മഞ്ചക്കണ്ടി ഊരിലെ മൂപ്പത്തി തമ്പായി ഷേറി കാട്ടാനകൾ വിള നശിപ്പിക്കാതിരിക്കാൻ പൂരത്തിനെത്തിയ ഏഴ് ഗജവീരന്മാർക്കും പഴക്കുലകൾ ഊട്ടി. ഫോട്ടോ മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച് നടന്ന ചേട്ടിവേല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.