യുവമോർച്ച പ്രവർത്തകന്‍റെ മൃതദേഹം സംസ്കരിച്ചു

ആലത്തൂർ: വഴക്കിനിടയിൽ കുത്തേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ച യുവമോർച്ച പ്രവർത്തകൻ പഴമ്പാലക്കോട് വടക്കേപാവടിയിൽ അരുൺകുമാറിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്ര മന്ത്രി വി. മുരളീധരനെത്തി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തൃശൂർ-പാലക്കാട് അതിർത്തിയായ പാടൂർ പ്ലാഴിയിൽ ആംബുലൻസിൽ എത്തിച്ചു. ഈ സമയം പ്രവർത്തകർക്കൊപ്പം മന്ത്രിയും സന്നിഹിതനായിരുന്നു. അവിടെനിന്ന് 3.30ന് പഴമ്പാലക്കോട്ടിലെ വീട്ടിലെത്തിച്ച മൃതദേഹം ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷം ആറുമണിയോടെ തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.