ജി.എസ്.ടി ഓഫിസ് മാർച്ച്

പാലക്കാട്: വ്യാപാര സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടേതെന്ന് യുനൈറ്റഡ് മർച്ചന്‍റ് ചേംബർ സംസ്ഥാന പ്രസിഡന്‍റ് ജോബി വി. ചുങ്കത്ത്. ടെസ്റ്റ് പർച്ചേഴ്സിന്റെ പേരിൽ പെട്ടിക്കടക്കാരെ പോലും ഉദ്യോഗസ്ഥർ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാറ്റിൽനിന്ന് ജി.എസ്.ടിയിലേക്ക് മാറിയ കാലയളവിലെ ഇല്ലാത്തതും തെറ്റായതുമായ കണക്കുകൾ വെച്ച് ലക്ഷങ്ങളാണ് പിഴ ചുമത്തുന്നത്. 250 രൂപയുടെ സാധനം വിറ്റാൽ പോലും ടെസ്റ്റ് പർച്ചേഴ്സിന്‍റെ പേരിൽ 20,000 രൂപ പിഴ ചുമത്തുകയാണ്. സ്വർണക്കടകളിൽ സി.സി.ടി.വികൾ വെക്കണമെന്ന നിർദേശം അംഗീകരിക്കില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തുടനീളം മാർച്ച് എട്ടിന് ജി.എസ്.ടി ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോബി പറഞ്ഞു. പാലക്കാട് ജില്ല പ്രസിഡന്‍റ് പി.എസ്. സിംസൺ, ഭാരവാഹികളായ പി.എം.എം. ഹബീബ്, കെ.ആർ. ചന്ദ്രൻ, ഫിറോസ് ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.