അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന്

ആലത്തൂർ: സ്വാതി ജങ്ഷൻ മുതൽ ഗാന്ധി ജങ്ഷൻ വരെ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലൂടെ പോകുന്ന റോഡിൽ അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം. റോഡിനോട് ചേർന്ന് വേണ്ടത്ര സ്ഥലമുണ്ടെങ്കിലും അഴുക്കുചാലും നടപ്പാതയും അശാസ്ത്രീയമായി റോഡിനോട് ചേർന്ന് നിർമിക്കുകയാണെന്നാണ് ആരോപണം. ഏതാനും വർഷം മുമ്പ് ജില്ല പഞ്ചായത്ത് നിർമിച്ച അഴുക്കുചാൽ പൊളിച്ചാണ് റോഡിനിരുവശവും പുതിയ ചാലും നടപ്പാതയും നിർമിക്കുന്നത്. റോഡിന്‍റെ ഒരു ഭാഗത്ത് വളച്ച് നേരത്തേ നിർമിച്ചിരുന്ന അഴുക്കുചാൽ പൊളിച്ച ശേഷം അതേപോലെ വളച്ച് വീണ്ടും നിർമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പുതിയ നിർമാണം മൂലം ഗതാഗതക്കുരുക്ക് തുടരുമെന്നല്ലാതെ മറ്റ് ഗുണങ്ങളൊന്നും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾക്ക് ദൂരെ നിന്ന് കവല കാണുന്ന വിധം നിർമിക്കണമെന്നാണ് ആവശ്യം. റോഡിന് ശേഷമുള്ള ഭാഗം ഉൾപ്പെടുത്തി പാർക്കിങ് ഏരിയയും ഉദ്യാനവുമൊരുക്കുന്നതാണ് ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി. ദേശീയപാതയിൽ ആലത്തൂരിലെ പ്രധാന സ്ഥലമായ സ്വാതി ജങ്ഷൻ ഭാഗം സർവിസ് റോഡില്ലാതെയുള്ള നിർമാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യസംഭവമാകുന്ന സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന രീതിയിൽ അശാസ്ത്രീയമായി നിർമാണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. PEW ALTR Valaja Nermanam ആലത്തൂർ സ്വാതി ജങ്ഷൻ-ഗാന്ധി ജങ്ഷൻ റോഡിൽ വളവ് നികത്താതെയുള്ള അഴുക്കുചാൽ നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.