പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവരുന്ന സംഘത്തിലെ ഒരു പ്രതി കൂടി കസബ പൊലീസിന്‍റെ പിടിയിൽ. ചിറ്റൂർ സ്വദേശി അപ്പുക്കുട്ടൻ എന്ന ലാലുവാണ് (27) പിടിയിലായത്. ഇയാൾ കവർച്ച നടത്തിയ ശേഷം ഒളിവിൽ പോകാൻ പ്രതികൾക്ക് സഹായം ചെയ്യുകയും ഇവർക്ക് സിംകാർഡുകൾ എടുത്ത് നൽകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഡിസംബർ 15നായിരുന്നു സംഭവം. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത ശേഷം കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ലാലുവിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. സി.സി.ടി.വിയും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളായ കോഴിപ്പാറ സ്വദേശി രവിയെയും, പത്തിരിപ്പാല കൊടക്കാട് സ്വദേശി നൗഷാദിനെയും, വണ്ടിത്താവളം കളപ്പുരചള്ള സ്വദേശി വിനോദിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ഡിവൈ.എസ്.പിമാരായ പി.സി. ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. pew lalu ലാലു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.