പാലക്കാട്: എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ വിതരണയോഗ്യമല്ലാത്ത ഭക്ഷ്യധാന്യങ്ങൾ സാങ്കേതികസമിതിയുടെ നേതൃത്വത്തിൽ തരംതിരിക്കൽ ആരംഭിച്ചു. സപ്ലൈകോ സി.എം.ഡിയാണ് ഭക്ഷ്യലാബ്, എഫ്.സി.ഐ, പൊതുവിതരണ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചത്. ദക്ഷിണമേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളറുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും ഉത്തരമേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളറുടെ നേതൃത്വത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുമാണ് പരിശോധന. 29 ഗോഡൗണുകളിലായി നടത്തുന്ന പരിശോധന ഈ മാസം 17ന് പൂർത്തിയാകും. ചാലക്കുടി, തൃശൂർ ഗോഡൗണുകളിലേതാണ് കഴിഞ്ഞ ദിവസം നടന്നത്. പൊതുവിതരണ ശൃംഖല വഴി വിതരണത്തിന് അനുവദിച്ച 1892.002 െമട്രിക് ടൺ അരിയും 627.912 മെട്രിക് ടൺ ഗോതമ്പുമാണ് വിതരണയോഗ്യമല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.