പാലക്കാട്: സി.പി.എം പ്രവർത്തകർ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് ആർ.എസ്.എസിന്‍റെ കൊലപാതക പാതയിലേക്ക് ആനയിക്കപ്പെടുന്നത് സി.പി.എമ്മും ഇടതുപക്ഷവും ഗൗരവമായെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. അബ്ദുല്‍ ഹമീദ് വാർത്തസമ്മേളനത്തിൽ പ്രസ്താവിച്ചു. ഷാജഹാന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായത് പകക്കും വിദ്വേഷത്തിനും ഇടയാക്കിയെന്നും അതാണ് കൊലക്ക് കാരണമെന്നുമുള്ള പൊലീസ് കണ്ടെത്തല്‍ ഗൗരവകരമാണ്. കൊല്ലപ്പെടുന്നവർ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെങ്കില്‍ പാര്‍ട്ടി പ്രതികരണമുണ്ടാകില്ലെന്ന മുന്‍കാല അനുഭവവും ഷാജഹാനെ തിരഞ്ഞെടുക്കുന്നതില്‍ ആർ.എസ്.എസിന് പ്രചോദനമായിട്ടുണ്ട്. അക്രമത്തിലും സംസ്കാരത്തിലും ആര്‍.എസ്.എസിനെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുന്നതെന്നും പി. അബ്ദുല്‍ ഹമീദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.