മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: ഷിഫാന്‍റെ ജാമ്യാപേക്ഷ തള്ളി

മണ്ണാർക്കാട്: മധു കൊലപാതക കേസുമായി ബന്ധപ്പെട്ട്  മധുവിന്‍റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഷിഫാന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. വള്ളിയമ്മാൾ ഗുരുകുലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രദേശവാസിയായ അബ്ബാസ് ഇയാളുടെ പൗത്രനായ ഷിഫാനുമായി ചേർന്ന് മല്ലിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ഷിഫാനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വള്ളിയമ്മാൾ ഗുരുകുലത്തിൽനിന്ന് 36 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മധു കൊലപാതക കേസിൽ സാക്ഷികൾ കൂറ് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം ഇതേ കോടതിയെയോ ഹൈകോടതിയെയോ ജാമ്യത്തിനായി സമീപിക്കാമെന്നും കോടതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.