എടക്കര: ഇടതുപക്ഷത്തേക്ക് പോകാൻ ടോക്കൺ എടുത്തുനിൽക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇടതുപക്ഷത്തേക്ക് വിദൂരഭാവിയിൽ മുസ്‌ലിം ലീഗ് പോകില്ലെന്ന് പറയാനാവില്ലെന്ന എം.കെ. മുനീറിന്‍റെ പ്രസ്താവനയോട് കവളപ്പാറയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗും സി.പി.എമ്മും തമ്മിലെ രഹസ്യധാരണ നേരത്തെയുള്ളതാണ്. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപിക്കാൻ മുസ്‌ലിം ലീഗും സി.പി.എമ്മും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു. മുസ്‌ലിം ലീഗ് എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇനി കല്യാണം എന്നാണെന്ന് മാത്രമേ അറിയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം തീവ്രവാദി സംഘടനകളുടെ അജണ്ടയാണ് നിലവിൽ സി.പി.എം നടപ്പാക്കുന്നത്. മുസ്‌ലിം ലീഗിനെകൂടി ഒപ്പം ചേർത്ത് ഇത് ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.ടി. രമേശ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.