മലപ്പുറം: സംസ്ഥാന പദ്ധതി തുക വിനിയോഗത്തിൽ 50 ശതമാനത്തിൽ താഴെ പിറകിൽ നിൽക്കുന്നത് ജില്ലയിൽ ഏഴ് സർക്കാർ സ്ഥാപനങ്ങൾ. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം ബാക്കി നിൽക്കേയാണ് ഇവ പിറകിൽ നിൽക്കുന്നത്.
മഞ്ചേരി നഴ്സിങ് കോളജ്, കോട്ടക്കൽ ആയുർവേദ കോളജ്, ജില്ല വിദ്യാഭ്യാസ വകുപ്പ്, ജില്ല സാമൂഹിക നീതി വകുപ്പ്, ഡയറ്റ് തിരൂർ, ജില്ല ക്ഷീര വികസന വകുപ്പ്, ജില്ല ഹോമിയോ വകുപ്പ് എന്നിവയാണ് പട്ടികയിലുള്ളത്. കണക്ക് പ്രകാരം മഞ്ചേരി നഴ്സിങ് കോളജ് 7.27 ശതമാനമാണ് വിഹിതം ചെലവാക്കിയത്. രണ്ടാമതുള്ള കോട്ടക്കൽ ആയുർവേദ കോളജ് 21.47 വും മൂന്നാമതുള്ള ജില്ല വിദ്യാഭ്യാസ വകുപ്പ് 25.19 ശതമാനവുമാണ്. 50 മുതൽ 70 ശതമാനം വരെ ചെലവാക്കിയതിലും ഏഴ് സ്ഥാപനങ്ങളുണ്ട്.
ജില്ല ലേബർ ഓഫിസ്(54.59%), ജില്ല കൃഷി വകുപ്പ് (58.04), ജില്ല ആരോഗ്യ വകുപ്പ്(60.16), സമൂഹിക വനവത്കരണ വിഭാഗം(60.62), ജില്ല പൊലീസ് (64.71), ഗവ. ആയുർവേദ മാനസിക രോഗ ഗവേഷണ കേന്ദ്രം(65.35), മെഡിക്കൽ കോളജ് (67.59)എന്നിവയാണ് പട്ടികയിലുള്ളത്. 70 മുതൽ 90 വരെ ചെലവാക്കിയതിൽ 11 സർക്കാർ സ്ഥാപനങ്ങളുണ്ട്. ജില്ല ഫിഷറീസ്, ജില്ല വനിത ശിശുവികസനം, നഗരാസൂത്രണം, ഐ.ടി.ഡി.പി, ജില്ല മണ്ണ് സംരക്ഷണം, സോയിൽ സർവേ, വ്യവസായ വകുപ്പ്, കയർ, എസ്.സി, ഭൂജലം, മൃഗസംരക്ഷണം എന്നിവയാണ് പട്ടികയിലുള്ളത്.
90 ശതമാനത്തിന് മുകളിലുള്ളതിൽ അഞ്ചെണ്ണമുണ്ട്. ഐ.എസ്.എം, ജില്ല എംപ്ലോയ്മെന്റ്, വനം നോർത്ത്, ഖാദി, വനം സൗത്ത് എന്നിവയാണ് പട്ടികയിലുള്ളത്.
100 ശതമാനം പൂർത്തിയാക്കിയതിൽ ഹാർബർ എൻജിനീയറിങ്, പി.ഡബ്ല്യു.ഡി ബിൽഡിങ്, എക്സിക്യൂട്ടിവ് എഞ്ചിനീയർ ചമ്രവട്ടം പ്രൊജക്റ്റ് ഡിവിഷൻ, ജല വകുപ്പ് ഇ.ഇ. മലപ്പുറം, ജലവകുപ്പ് പ്രോജക്ട് ഡിവിഷൻ, വൻകിട ജലസേചന വകുപ്പ്, ചെറുകിട ജലസേചന വകുപ്പ്, പി.ഡബ്ല്യു.ഡി ദേശീയപാത, പി.ഡബ്ല്യു.ഡി റോഡ്- പാലം, സഹകരണ രജിസ്ട്രാർ, ജല വകുപ്പ് പ്രോജക്റ്റ് ഡിവിഷൻ എടപ്പാൾ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക്, കുടുംബശ്രീ എന്നിവയാണ്. ഇതിൽ 114.98 ശതമാനം ചെലവാക്കിയ കുടുംബശ്രീയാണ് പട്ടികയിൽ മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.