മൂന്നാക്കൽ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന്
പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു
വളാഞ്ചേരി: മൂന്നാക്കല്‍ മേലേ പള്ളിയില്‍ നേർച്ചപ്പെട്ടികൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ഞായറാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് മോഷണം നടന്നത്. 80000ത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കരുതുന്നത്. വാച്ച്മാന് ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് മോഷണം നടത്തിയത്.
വിവിധയിടങ്ങളിലായി സ്ഥാപിച്ച സി.സി.ടി.വി കണക്ഷനുകൾ വിച്ഛേദിച്ച നിലയിലായിരുന്നു. പള്ളിയുടെ പിറകിലൂടെ വന്ന് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറ മറച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. പള്ളിയുടെ അകത്തുള്ള കബോര്‍ഡുകളും നശിപ്പിച്ച നിലയിലാണ്. മോഷ്ടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസ് സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
മുമ്പ് നേര്‍ച്ചപ്പെട്ടി കുത്തിതുറക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടർന്ന് വഖഫ് ബോര്‍ഡ് ഒരു വാച്ച്മാനെ നിയമിച്ചിരുന്നു. ഡോഗ് സ്കോഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. വളാഞ്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.