താനൂർ: ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച താനൂരിൽ പൊലീസ് പരിശോധന കർശനമാക്കി. നഗരസഭ പരിധിയിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ അടച്ചു. പ്രധാന പാതയായ തിരൂർ-പരപ്പനങ്ങാടി റോഡിൽ പുരപ്പുഴയിലും മൂലക്കൽ ഭാഗത്തും വാഹന പരിശോധനയും കർശനമാക്കി. തീരമേഖയിൽ അഞ്ചുടി ഭാഗത്തും ഒട്ടുപുറത്തും റോഡുകൾ അടച്ചു. തെയ്യാല റോഡിൽ കണ്ണന്തളി ഭാഗത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വിവിധ ഭാഗങ്ങളിൽ പൊലീസിെൻറ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസിനെയും ഇതിനായി വിന്യസിച്ചിട്ടുണ്ട്. നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥീരികരിച്ചതോടെ സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നഗരസഭയിലെ മുഴുവൻ വാർഡുകളും കെണ്ടയിമെൻറ് സോണുകളാക്കിയത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതൽ ട്രിപ്ൾ ലോക് ഡൗണാക്കിയുള്ള പ്രഖ്യപനവും വന്നത്.
ട്രിപ്ൾ ലോക്ഡൗണിൽ പൊതുഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവർത്തന സമയം. അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും. രാത്രി ഏഴ് മുതൽ രാവിലെ അഞ്ചുവരെ നൈറ്റ് കർഫ്യു നിലനിലനിൽക്കും എല്ലാവരും ബ്രേക് ദ ചെയിൻ വ്യവസ്ഥകൾ പാലിക്കണം. കർശനമായ സുരക്ഷ മാനദണ്ഡം പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.