മലപ്പുറം: ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 77,972 കുട്ടികൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നതും ജില്ലയിലാണ്. ആൺകുട്ടികളാണ് ഇത്തവണ കൂടുതൽ. 39,650 ആൺകുട്ടികളും 38,322 പെൺകുട്ടികളും പരീക്ഷ എഴുതും. എയ്ഡഡ് വിദ്യാലയങ്ങളിൽനിന്നായി 43,590 കുട്ടികൾ പരീക്ഷക്കിരിക്കും. സർക്കാർ വിദ്യാലയങ്ങളിൽനിന്ന് 27,927 കുട്ടികളും അൺഎയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് 6,455 പേരുമുണ്ട്.
എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരിക്കുന്ന വിദ്യാലയം - 1876 പേർ. നാല് വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറത്താണ് കൂടുതൽ കുട്ടികൾ.
13,879 ആൺകുട്ടികളും 13,420 പെൺകുട്ടികളുമടക്കം 27,299 പേർ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലുണ്ട്. 9756 ആൺകുട്ടികളും 9365 പെൺകുട്ടികളുമടക്കം 19,121 പേരുള്ള തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 8004 ആൺകുട്ടികളും 7797 പെൺകുട്ടികളുമടക്കം 15,801 പേരുമായി വണ്ടൂർ മൂന്നാമതും 8011 ആൺകുട്ടികളും 7740 പെൺകുട്ടികളുമായി 15,751 പേരുള്ള തിരൂർ വിദ്യാഭ്യാസ ജില്ല നാലാമതുമാണ്.
106 സർക്കാർ വിദ്യാലയങ്ങൾ, 85 എയ്ഡഡ്, 104 അൺ എയ്ഡഡ് അടക്കം 295 കേന്ദ്രങ്ങളിലാണ് പരീക്ഷ. 295 ചീഫ് സൂപ്രണ്ടുമാർ, 5434 ഇൻവിജിലേറ്റർമാർ, 230 ഉദ്യോഗസ്ഥർ എന്നിവരുടെ നിയന്ത്രണത്തിലാണ് പരീക്ഷ നടത്തിപ്പ്. പരീക്ഷ പേപ്പറുകളെല്ലാം ട്രഷറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 9.30ന് ഭാഷ പരീക്ഷ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.