സ്പിരിറ്റ് ഒഴുക്ക്: ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി

നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റിെൻറയും ലഹരി ഉൽപന്നങ്ങളുടെയും ഒഴുക്ക് തടയാൻ എക്സൈസ് ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. വനവും വനാതിർത്തികളും കേന്ദ്രീകരിച്ചുള്ള വ‍്യാജമദ‍്യനിർമാണവും മറ്റും തടയാൻ വനം, റവന‍്യൂ, പൊലീസ് എക്സൈസ് എന്നിവരടങ്ങുന്ന താലൂക്ക്തല സമിതി രൂപവത്കരിച്ചിരുന്നു. ഇതിന് പുറമെയാണ് ചെക്ക്പോസ്റ്റുകളിലും പരിശോധന കടുപ്പിച്ചത്.

കോവിഡ് വ‍്യാപനത്തെ തുടർന്നുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ചരക്ക് വാഹനങ്ങളിൽ കയറുന്നതിന് പരിമിതികളുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചുള്ള കർശന പരിശോധനക്ക് വെള്ളിയാഴ്ച മുതൽ തുടക്കമിട്ടു.

കർണാടകയിൽ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കുന്ന സ്പിരിറ്റ് ആഘോഷനാളുകളിൽ കേരളത്തിലേക്ക് ഒഴുകാറുണ്ട്. വ‍്യാജ മദ‍്യനിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. കർണാടകയിലുണ്ടാക്കുന്നതിെൻറ സിംഹഭാഗം സ്പിരിറ്റും കേരളത്തിലേക്കാണ് വരുന്നത്.നാടുകാണി ചുരം വഴി വരുന്നത് രഹസ്യ ഗോഡൗണുകളിലേക്കാണ് എത്തുന്നത്.

മുൻ വർഷങ്ങളിൽ ലക്ഷങ്ങളുടെ സ്പിരിറ്റ് വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിൽ പിടികൂടിയിരുന്നു. പച്ചക്കറികളുടെയും പലവ‍്യഞ്ജന സാധനങ്ങളുടെയും മറപറ്റിയാണ് കൊണ്ടുവരുന്നത്.എക്സൈസ് ഇൻസ്പെക്ടർ, പ്രിവൻറിവ് ഓഫിസർ, മൂന്ന് സിവിൽ എക്സൈസ് ഓഫിസർമാർ എന്നിവരുടെ സേവനം അതിർത്തിയിലെ ഓരോ ചെക്ക്പോസ്റ്റിലും ഉറപ്പാക്കിയിട്ടുണ്ട്.

Tags:    
News Summary - Onam spirit checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.