മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ അവതാളത്തിലായ കെ.എസ്.ആർ.ടി.സിയിൽ നിന്ന് ശുഭവാർത്തകൾ. ജില്ല ആസ്ഥാനത്തെ ഡിപ്പോ വരുമാന വർധനവിെൻറ റൂട്ടിലാണ്. പ്രതിദിന വരുമാന ലക്ഷ്യം 7.19 ലക്ഷം രൂപയുള്ളിടത്ത് ആറ് ലക്ഷത്തിൽപ്പോലുമെത്താത്ത സ്ഥിതിയായിരുന്നു ഒരു വർഷത്തോളം. എന്നാൽ, ഇക്കഴിഞ്ഞ മാർച്ചിൽ മലപ്പുറം ഡിപ്പോ പലതവണ ആറ് ലക്ഷം കടന്നു. ഏപ്രിൽ അഞ്ചിനിത് ഏഴ് ലക്ഷവും പിന്നിട്ടു. 7.09 ലക്ഷമായിരുന്നു തെരഞ്ഞെടുപ്പ് തലേന്നത്തെ വരുമാനം. പ്രതിദിന വരുമാന ലക്ഷ്യത്തിൽ നിന്ന് 10,000 രൂപയുടെ കുറവ്.
2021ലെ ആദ്യ രണ്ട് മാസം യഥാക്രമം 1.37ഉം 1.28ഉം കോടി രൂപയായിരുന്നു വരുമാനം. മാർച്ചിൽ ഇത് 1.42 കോടിയിലേക്ക് കുതിച്ചു. 73 കണ്ടക്ടർമാരെ ഉപയോഗപ്പെടുത്തി 27 ഷെഡ്യൂളുകളാണ് സാധാരണ അയക്കുന്നത്. തിങ്കളാഴ്ചകളിൽ ഇത് 30 ആക്കുന്നതാണ് വരുമാന വർധനവിന് പ്രധാന കാരണം.
വെളുപ്പിന് 4.45ന് എറണാകുളം വൈറ്റിലയിലേക്ക് എ.സി ലോഫ്ലോറും രാവിലെ 7.05ന് മാനന്തവാടി, വൈകീട്ട് 6.00ന് പാലക്കാട് ബസുകളും അയക്കുന്നു. ആ ദിവസങ്ങളിലെല്ലാം വരുമാനം ആറ് ലക്ഷം കടക്കുന്നുണ്ട്. ശരാശരി അഞ്ച് ലക്ഷമാണ് മാർച്ചിലെ പ്രതിദിന വരുമാനം. മാസവരുമാനം ഒന്നരക്കോടിയിലെത്തിക്കാനുള്ള ഊർജിതശ്രമത്തിലാണ് മലപ്പുറം ഡിപ്പോയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.