കിണറ്റില്‍ മണ്ണ് നീക്കുന്നതിനിടെ കുടുങ്ങിയ മണിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തുന്നു


മണ്ണ് നീക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന

കാടാമ്പുഴ: മണ്ണ് നീക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയയാളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയും കാടാമ്പുഴയില്‍ താമസക്കാരനുമായ പട്ടായംപള്ളി മണിയാണ്(70) അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വെട്ടിച്ചിറ റോഡില്‍ തള്ളാശ്ശേരിയില്‍ ബാലകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞുവീണാണ് അപകടം. കിണര്‍ പണിയില്‍ വര്‍ഷങ്ങളായി പരിചയമുളള മണി കിണറ്റിലിറങ്ങി മറ്റ് രണ്ട് തൊഴിലാളികളുടെ സഹായത്തോടെ മണ്ണ് നീക്കുകയായിരുന്നു. ഇതിനിടയില്‍ ദേഹത്തേക്ക് ഒരു വശത്തുനിന്ന് മണ്ണിടിഞ്ഞ് വീണു.

വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിച്ച മോട്ടോറില്‍നിന്ന് ഷോക്കേല്‍ക്കുന്ന സാഹചര്യമുണ്ടായതോടെ സ്ഥിതി ഗുരുതരമായി. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി പാണ്ഡ്യനും മരവട്ടം സ്വദേശി അനൂപും കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പിന്നാലെ വിവരമറിഞ്ഞെത്തിയ മലപ്പുറം സ്റ്റേഷന്‍ ഓഫിസര്‍ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റസ്‌ക്യൂ ഓഫിസര്‍ ടി.കെ. നിഷാന്താണ് കിണറ്റിലിറങ്ങി ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. നിസാര പരിക്കേറ്റ മണിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു ഓഫിസര്‍ ഇ.എം. അബ്ദു റഫീഖ്, ഓഫിസര്‍മാരായ പി.കെ. അഭിലാഷ്, എന്‍. ജംഷാദ്, എ. വിപിന്‍, ഹോംഗാര്‍ഡുമാരായ കെ.കെ. ബാലചന്ദ്രന്‍ നായര്‍, സി. വേണുഗോപാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags:    
News Summary - got stuck in the well while removing soil; Fire brigade to the rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.