തേഞ്ഞിപ്പലം: അഗ്നിബാധയുണ്ടായ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ സേന മാറ്റി തുടങ്ങി. സ്ഥലം ശുചീകരിക്കുന്ന പ്രവൃത്തി തുടരുകയാണ്. പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ സേന അംഗങ്ങളെയും ഉപയോഗിച്ചാണ് പ്ലാസ്റ്റിക് നീക്കലും ശുചീകരണവും. തിങ്കളാഴ്ച ശുചിത്വമിഷന് പ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
അഗ്നിബാധയുണ്ടായ ഞായറാഴ്ച വൈകീട്ട് മലപ്പുറത്ത് നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അഗ്നിബാധയുടെയും വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേരും. ഗ്രീന്‍ വോയ്സിന് ഒമ്പത് ലക്ഷം രൂപ നല്കുന്നതില് ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയും യോഗത്തില്‍ വിഷയമാകും. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.
എം.സി.എഫ് കെട്ടിടങ്ങളിലും റോഡിലുമായി മൂന്ന് സി.സി.ടി.വി കാമറകളുണ്ടായിരുന്നു. കെട്ടിടങ്ങളിലുണ്ടായിരുന്നവ തീപിടിച്ചു നശിച്ചു. റോഡരികിലുള്ള കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായകമാകുമോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. തേഞ്ഞിപ്പലം പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നായി ഹരിത കര്‍മസേന മാസങ്ങളായി ശേഖരിച്ച 15 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തി നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.