പൊന്നാനി: വിൽപനക്ക് കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊന്നാനി ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന കബീറിനെയാണ് (40) സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ കഞ്ചാവ് വിൽപന നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനക്കെത്തിയിരുന്നു. പൊലീസ് എത്തിയപ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുകയായിരുന്നു.
വഴക്ക് പരിഹരിച്ച പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപനക്ക് കൊണ്ടുവന്ന എട്ടര കിലോ കഞ്ചാവ് കട്ടിലിനടിയിൽനിന്ന് കണ്ടെത്തുകയായിരുന്നെന്ന് സി.ഐ പറഞ്ഞു. തീരദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് എത്തിക്കുന്ന കണ്ണികളിലൊരാളാണ് കബീർ. എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിൽ വനിത എസ്.ഐ സിബി ടി. ദാസ്, എസ്.സി.പി.ഒ മഹേഷ്, ശ്യാം, ഉദയകുമാർ, സജു എന്നീ പൊലീസുകാരുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.