തിരൂർ: തിരൂർ ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്കുനേരെ മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. തലക്കടത്തൂർ ചട്ടിക്കൽ വീട്ടിൽ ഹംസക്കുട്ടിയെയാണ് (22) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഏഴൂരിലാണ് യുവാവ് താമസം.
കഴിഞ്ഞദിവസമാണ് ബസ് സ്റ്റോപ്പിൽ സ്ത്രീകൾക്കുനേരെ പ്രതി മോശമായി പെരുമാറിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.