മഞ്ചേരി: സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ പുറത്തുവരുമ്പോൾ വീണ്ടും ചർച്ചയായി ആനക്കയം സഹകരണ ബാങ്കിലെ ക്രമക്കേട്. 2018ൽ ആറരക്കോടിയോളം രൂപയുടെ തിരിമറിയാണ് ഇവിടെ നടന്നത്. 232 നിക്ഷേപകരിൽനിന്ന് പലപ്പോഴായി വാങ്ങിയ പണം അക്കൗണ്ടിൽ നിക്ഷേപിക്കാതെ പാസ്ബുക്കില്‍ രേഖപ്പെടുത്തുകയും വ്യാജ രസീതി നൽകുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലരും ജീവിതസമ്പാദ്യം മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പെന്‍ഷന്‍കാര്‍ മുതല്‍ പ്രവാസികള്‍ വരെ തട്ടിപ്പിനിരയായി. കല്യാണാവശ്യത്തിന് നിക്ഷേപിച്ച പണം നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പരാതിയെ തുടർന്ന് ബാങ്കിലെ യു.ഡി ക്ലര്‍ക്ക് കെ.വി. സന്തോഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. കേസിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും വീട്ടിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. നിക്ഷേപകരുടെ പണം തിരിച്ചുനൽകാനുള്ള ശ്രമമാണ് ബാങ്ക് ഭരണസമിതി നടത്തുന്നത്.
ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ സന്തോഷിെൻറ പേരിലുള്ള ഭൂമി ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ഇത് വിൽക്കാൻ സഹകരണ വകുപ്പിെൻറ അനുമതിക്ക് കാത്തിരിക്കുകയാണ്. ഇത് ലഭിക്കുന്ന മുറക്ക് പണം നൽകുമെന്നും ഭരണസമിതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.